മതസമൂഹവും സെക്കുലര്‍ സമൂഹവും ഒന്നിച്ചുജീവിക്കാന്‍ പഠിക്കണം. ഇവിടെയാണ് ഇന്ത്യന്‍ സെക്കുലറിസം ലോകത്തിന് മാതൃകയാവുന്നത്. എല്ലാ മതങ്ങളും ആദരിക്കപ്പെടണം എന്നതാണ് ഭാരതത്തിന്റെ മതേതരത്വം എന്ന് ജോസഫ് കല്ലറങ്ങാട്ട് പറയുന്നു.
പാലാ ബിഷപ്പിന്‍റെ ലൗവ് ജിഹാദ്, നര്‍ക്കോട്ടിക്ക് ജിഹാദ് എന്നീ പരാമര്‍ശങ്ങള്‍ വര്‍ഗീയപ്രശ്നമായി മാറാതിരിക്കാന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഇടപെടലുകള്‍ കൊണ്ട് സാധിച്ചു. സര്‍ക്കാര്‍ സര്‍വ്വകക്ഷി, സര്‍വ്വ മത നേതാക്കളുടെ യോഗം വിളിച്ച് ഇക്കാര്യത്തെക്കുറിച്ച് സംസാരിക്കണമായിരുന്നു.
യുവതീയുവാക്കളെ ഭയപ്പെടുത്താനായി ഹിന്ദു വര്‍ഗീയവാദികള്‍ കണ്ടെത്തിയ രാക്ഷസനായിരുന്നു ലവ് ജിഹാദ്. പുതിയ രാക്ഷസനാണ് നാര്‍ക്കോട്ടിക് ജിഹാദ്. അതിന്റെ സൃഷ്ടാവ് ഫാദര്‍ ജോസഫ് കല്ലറങ്ങാട്ടിനെപ്പോലെ ഒരു ബിഷപ്പായതില്‍ തനിക്കും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്കും വേദനയുണ്ട് എന്നാണ് പി ചിദംബരം പറഞ്ഞത്.
പ്രണയത്തിന്റെയും വിവാഹത്തിന്റെയും കാര്യത്തില്‍ സ്ത്രീകള്‍ക്ക് അവരവരുടേതായ കാഴ്ച്ചപ്പാടുകളും തെരഞ്ഞെടുപ്പുകളുമുണ്ടാകും. അതിനെ പരോക്ഷമായി നിഷേധിക്കുകയാണ് ഇത്തരം പരാമര്‍ശങ്ങളിലൂടെ നടത്തുന്നതെന്നും പ്രകാശ് കാരാട്ട് കൂട്ടിച്ചേര്‍ത്തു.
മുഖ്യമന്ത്രി പിണറായി വിജയൻ പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിനെ പൂർണമായും തള്ളി രംഗത്ത് വന്നതിന് തൊട്ടുപിന്നാലെയാണ് സിറോ മലബാർ സഭ ഔദ്യോഗികമായി വാർത്താക്കുറിപ്പ് പുറത്തിറക്കിയത്. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാൻ ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ പറയുന്നു.
കേരളത്തിലെ മതപരിവര്‍ത്തനത്തിലും മയക്കുമരുന്ന് കേസുകളിലുമുള്‍പ്പെട്ടയാളുകളുടെ വിവരങ്ങള്‍ വിലയിരുത്തിയാല്‍ ന്യൂനപക്ഷമതങ്ങള്‍ക്ക് അതില്‍ പ്രത്യേക പങ്കില്ല എന്നത് മനസിലാക്കാന്‍ കഴിയുമെന്നും ക്രിസ്തുമതത്തില്‍ നിന്ന് ആളുകളെ ഇസ്ലാം മതത്തിലേക്ക് ചേര്‍ക്കുന്നു എന്ന ആശങ്ക വസ്തുതാവിരുദ്ധമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമം ആര് നടത്തിയാലും സമൂഹം അതിനെ ചെറുക്കും. മതനിരപേക്ഷതയുടെ വിളനിലമാണ് കേരളം. ലവ് ജിഹാദ് ഇല്ല എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്''- മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു
കോട്ടയത്തെ ഒരു സിറോ മലബാര്‍ ഇടവകയില്‍ നിന്ന് ഒമ്പതു പെണ്‍കുട്ടികളെ ഒരു മാസത്തിനിടെ പ്രണയിച്ചുക്കൊണ്ടുപോയത് ഈഴവരാണ്. ഇതിനായി ഈഴവരായ ചെറുപ്പക്കാര്‍ക്ക് സ്ട്രാറ്റജിക്കായ പദ്ധതികള്‍ ആവിഷ്‌കരിച്ച് പരിശീലനം കൊടുക്കുന്നുണ്ട്. ശത്രുക്കളുടെ മുന്നൊരുക്കത്തിന്‍റെ പത്തിലൊന്ന് പോലും നമുക്ക് ഒരുക്കാന്‍ കഴിയുന്നില്ല’
'നാര്‍ക്കോട്ടിക് ജിഹാദ്' പരാമര്‍ശം ഗൌരവത്തില്‍ എടുക്കേണ്ട കാര്യമില്ല. പള്ളിയില്‍ നടത്തുന്ന പ്രസംഗത്തിനിടെ ജിഹാദ് എന്ന് കൂട്ടി പറഞ്ഞു എന്ന് മാത്രമേയുള്ളൂ. അതിലധികം ഗൌരവം അതിനുണ്ടെന്ന് തോന്നുന്നില്ല- സി കെ പത്മനാഭന്‍
അതേസമയം, ബിഷപ്പിന്‍റെ വിവാദ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തിയിരുന്നു. നര്‍ക്കോട്ടിക്ക് ജിഹാദ് പ്രസ്താവന അതിരുകടന്നു പോയി. സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കുന്ന തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ ആത്മീയ നേതാക്കള്‍ ഒഴിവാക്കണം.
ദീപികയുടെ മുഖപ്രസംഗ പേജിൽ " ജാഗ്രത പുലർത്താൻ പറയുന്നത് അവിവേകമോ" എന്ന ലേഖനം വായിച്ചു. പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തോട് എതിർപ്പു രേഖപ്പെടുത്തിയതിൽ കോൺഗ്രസിനെയും യൂത്ത് കോൺഗ്രസിനെയും അതിൽ വിമർശിക്കുന്നുണ്ട്. വിമർശനത്തിൽ തെറ്റില്ല, അതിന്റെ ശരിതെറ്റുകൾ ജനം വിലയിരുത്തും.
നിഗൂഢ താത്പര്യങ്ങൾ സംരക്ഷിക്കുന്ന ഒരു മാഫിയ ഇതിനകത്ത് വർക്ക് ചെയ്യുന്നുണ്ടാവണം. കത്തോലിക്കാസഭയുടെ ഉള്ളിൽ ഒരു മാഫിയ ഫംഗ്ഷൻ ചെയ്യുന്നുണ്ട്. കേരളത്തിലെ പ്രബലമായ ഒരു മതവിഭാഗത്തിന്റെ തലവരിൽ ഒരാൾ അങ്ങേയറ്റം നിരുത്തരവാദപരവും സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്നതും യാതൊരു തെളിവും ഇല്ലാത്തതുമായ ഒരു കാര്യം പറയുന്നത് വിശ്വസിക്കാനാവുന്നില്ല
എനിക്ക് ഏറെ ഇഷ്ടമുള്ള രണ്ടു കോൺഗ്രസ് നേതാക്കൾ ആണ് ഇവർ രണ്ടും. നാലു വോട്ടിനു വേണ്ടി ആദർശങ്ങൾ പണയപ്പെടുത്താത്തവർ... മത -സാമുദായിക നേതാക്കളുടെ മുൻപിൽ നട്ടെല്ല് വളക്കാത്തവർ... ശരി എന്ന് ബോധ്യം ഉള്ള കാര്യങ്ങൾ ആരുടെ മുൻപിലും വിളിച്ചു പറയാൻ ആർജവം ഉള്ളവർ..
സുവിശേഷം സ്നേഹത്തിന്‍റെതാണ്. വിദ്വേഷത്തിന്‍റെതല്ല. അൾത്താരയും ആരാധനയും വെറുപ്പിന്‍റെ രാഷ്ട്രീയം പ്രസംഗിക്കുവാനും പ്രചരിപ്പിക്കുവാനും ആരും ഉപയോഗിക്കരുത്. മതേതരത്വം അതിവേഗം തകർക്കപ്പെടുന്ന ഒരുകാലത്ത് അതിന് ആക്കം കൂട്ടുന്ന പ്രസ്താവനകൾ ഉത്തരവാദിത്തപ്പെട്ടവർ ഒഴിവാക്കണം - മാര്‍ കൂറിലോസ് ഫേസ്ബുക്കില്‍ കുറിച്ചു.